ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പന നിരോധിച്ച് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. പൂർണ നിരോധനം നടപ്പാക്കാനുള്ള ആദ്യഘട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആദിത്യനാഥ് പറഞ്ഞു. കൂടാതെ ഇത്തരം കച്ചവടം നടത്തി വന്നവർ പാല്‍ വില്‍പനയിലേക്ക് കടക്കണമെന്നും യോഗി നിര്‍ദ്ദേശിച്ചു.
മഥുരയുടെ മഹത്വം തിരികെ കൊണ്ടുവരാൻ പാല്‍ വില്‍ക്കുന്നതിലൂടെ സാധിക്കുമെന്നാണ് ആദിത്യനാഥ് പറയുന്നത്. കൃഷ്‌ണോൽസവ 2021ന്റെ ഭാഗമായി ലഖ്‌നൗവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്‌മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read also: അമേരിക്കൻ റോക്കറ്റാക്രമണം; കൊല്ലപ്പെട്ടത് അഫ്‌ഗാൻ പൗരൻമാർ