ഡെൽഹി: ഉത്തരാഖണ്ഡിലെ തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ ഏഴു ദിവസമായി നടക്കുന്ന തിരച്ചിലിൽ ആദ്യമായി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 50 ആയി.
ഇന്ന് ഇതുവരെ കണ്ടെടുത്തത് 12 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിന് മുമ്പ് 38 മൃതദേഹങ്ങളും കണ്ടെടുത്തത് ദൗലി ഗംഗ നദിയിൽ നിന്നായിരുന്നു. തുരങ്കത്തിന്റെ 130 മീറ്ററോളം എത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. തിരച്ചിൽ ഊർജിതമാക്കിയെന്ന് ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.
ചെളിയിൽ പുതഞ്ഞു കിടന്ന മുപ്പതോളം പേരെ രക്ഷാപ്രവർത്തകർ ഇതുവരെ പുറത്തെത്തിച്ചു. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി പോലീസ് അറിയിച്ചു. 164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.
ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണെങ്കിലും കൂടുതൽ പേരെ ജീവനോടെ പുറത്തെത്തിക്കാനാകും എന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. അടുത്ത തുരങ്കത്തിലേക്ക് കടക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ തുടരുകയാണ്.
Read Also: ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം