ചമോലി : ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. തപോവനിൽ നിന്ന് 6 കിലോമീറ്ററകലെ റേണി ഗ്രാമത്തിൽ നിന്ന് 6 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പലരെയും തിരിച്ചറിയായിട്ടില്ല. കൂടാതെ അപകടത്തിപെട്ട 197 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്.
കാണാതായ ആളുകളിൽ 93 പേർ എൻടിപിസി പദ്ധതിയുമായി ബന്ധപ്പെട്ടവരാണ്. ഇവരിൽ 20ഓളം എഞ്ചിനീയർമാരും ഉൾപ്പെടുന്നുണ്ട്. എൻടിപിസിയുടെ തന്നെ തപോവൻ–വിഷ്‌ണുഗഡ് വൈദ്യുത പദ്ധതി പ്രദേശത്തെ തുരങ്കത്തിൽ കുടുങ്ങിയ 35 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. 20 അടി വീതിയുള്ള തുരങ്കത്തിന്റെ തുടക്ക ഭാഗം സിമന്റും ചെളിയും അടിഞ്ഞുകൂടി പൂർണമായി അടഞ്ഞതാണ് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമാകുന്നത്.
അതേസമയം തന്നെ തുരങ്കത്തിന്റെ വലിപ്പവും ഘടനയും പരിഗണിക്കുമ്പോൾ, വായു ലഭ്യത പൂർണമായി നിലക്കാൻ സാധ്യതയില്ലെന്നും, അതിനാൽ തന്നെ പലരും ജീവനോടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തന സംഘം വിലയിരുത്തുന്നുണ്ട്. 2.5 കിലോമീറ്റർ നീളവും, 12 അടി ഉയരവുമുള്ള തുരങ്കത്തിലാണ് 35 പേർ കുടുങ്ങിക്കിടക്കുന്നത്.
Read also : തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; സർജറി സ്‌റ്റീൽ നിർണായക വഴിത്തിരിവാകും