ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരശേഖരം ഉപയോഗിക്കാൻ സർക്കാരിന് അനുമതി. ഓരോ ബൂത്തിലെയും 50 വയസുകഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങൾക്ക് വേണ്ടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. വാക്‌സിനേഷന് വേണ്ടിയല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന നിബന്ധനയിലാണ് വിവരം കൈമാറുന്നത്. ഉപയോഗം കഴിഞ്ഞ ശേഷം ആരോഗ്യവകുപ്പ് ഡാറ്റ നീക്കം ചെയ്യും.
അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. രാജ്യത്തുടനീളം ഏകദേശം 3 ലക്ഷം പേര്‍ക്കാണ് ഇന്ന് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഈ മാസം അവസാനം ആകുമ്പോഴേക്കും രാജ്യത്ത് ഏകദേശം 25 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി വാക്‌സിൻ ദൗത്യം ഉൽഘാടനം ചെയ്യും.
അടിയന്തര അനുമതി ലഭിച്ച കോവീഷീൽഡ്, കോവാക്‌സിൻ എന്നീ പ്രതിരോധ വാക്‌സിനുകൾ വിതരണത്തിനായി സംസ്‌ഥാനങ്ങളിൽ എത്തിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, ദുരന്തനിവാരണ പ്രവർത്തകർ എന്നിവർക്കാണ് കുത്തിവെപ്പ് നൽകുക. ഇവർക്കുള്ള വാക്‌സിൻ സർക്കാർ സൗജന്യമായാണ് നൽകുക.
Also Read: കെഎസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്