ന്യൂഡെല്‍ഹി: ഒന്നാംഘട്ട വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് രോഗം ബാധിച്ചവര്‍ക്ക് രോഗമുക്‌തി നേടിയ ശേഷം വാക്‌സിനെടുക്കാമെന്ന നിദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനാകുക.
ഇതോടൊപ്പം മുലയൂട്ടുന്ന സ്‍ത്രീകള്‍ക്കും വാക്‌സിനേഷന്‍ ശുപാര്‍ശ ചെയ്യുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്‌സിന്‍ വിതരണത്തിനുളള വിദഗ്‌ധ സമിതിയുടെ നിര്‍ദ്ദേശം അംഗീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കൂടാതെ കോവിഡ് മുക്‌തരായവര്‍ക്ക് രണ്ടാംഘട്ട വാക്‌സിനേഷന് മുന്‍പായി റാപ്പിഡ് ആന്റിജന്‍ പരിശോധന ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം വാക്‌സിന്‍ ഉൽപാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാൻ ഒരുങ്ങുകയാണ് കേന്ദ്രം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്‍ക്ക് നിര്‍മാണ അനുമതി നല്‍കി നയം കൂടുതല്‍ ഉദാരമാക്കാനാണ് കേന്ദ്ര തീരുമാനം.
Read Also: വാക്‌സിൻ ഉൽപാദനം; കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം