കോഴിക്കോട്: ജില്ലയിലെ പരമ്പരാഗത ഇടതുപക്ഷ ശക്‌തി കേന്ദ്രങ്ങളായ വടകരയിലും കൊയിലാണ്ടിയും ഇക്കുറിയും പതിവ് തെറ്റിയില്ല. എന്നാൽ നിലവിൽ രണ്ടര വർഷങ്ങമായി ഭരണം കയ്യാളിയിരുന്ന ഇടതുപക്ഷത്തിന് പയ്യോളിയിൽ തിരിച്ചടിയാണ്. ജനദാതളിന്റെ സാന്നിധ്യം ഉണ്ടായിട്ട് കൂടി ഇക്കുറി പയ്യോളിയിൽ തിരിച്ചടി നേരിട്ടത് പാർട്ടിക്കുള്ളിൽ ചർച്ചയാകും.
വടകരയിൽ ഇതുവരെ ഫലം വന്ന സീറ്റുകളിൽ ആകെ 20 ഇടത്ത് എൽഡിഎഫ് സ്‌ഥാനാർഥികൾ വിജയിച്ചു. പത്തിടത്താണ് യുഡിഎഫ് ജയം നേടിയത്. നഗരസഭയിൽ മൂന്ന് സീറ്റുകൾ നേടി ബിജെപി കരുത്ത് തെളിയിച്ചു.
പതിറ്റാണ്ടുകളായി ഇടത് മുന്നണിക്കൊപ്പം ഉറച്ചു നിൽക്കുന്ന നഗരസഭ കൂടിയാണ് വടകര. കൊയിലാണ്ടിയിൽ 17 സീറ്റുകളിൽ ഇടതുമുന്നണി മുന്നിട്ട് നിൽക്കുകയാണ്. എട്ട് ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇവിടെ ബിജെപിക്ക് ഒരു സീറ്റാണ് നേടാൻ കഴിഞ്ഞത്.
അതേസമയം പയ്യോളിയിൽ തുടക്കം മുതൽ തന്നെ ശക്‌തമായ യുഡിഎഫ് മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. നിലവിൽ 14 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ എൽഡിഎഫ് ലീഡ് ആറായി ചുരുങ്ങി. മുൻ ചെയർപേഴ്‌സൺ കൂടിയായ വിടി ഉഷയും ഇവിടെ പരാജയപ്പെട്ടു.
Read Also: ചരിത്രം തിരുത്തി പാലാ; നഗരസഭയിൽ എൽഡിഎഫ് മുന്നേറ്റം