തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കസ്‌റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റെന്ന് റിപ്പോർട്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്‌റ്റഡിയെന്നാണ് സൂചന. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം.
പാലക്കാട് വിജിലൻസ് ഓഫിസിലാണ് സരിത്തിപ്പോൾ ഉള്ളത്. നോട്ടീസ് നൽകി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലൻസ് വ്യക്‌തമാക്കുന്നതായി റിപ്പോർട് പറയുന്നു.
പൂജപ്പുര സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ്- 1 ആണ് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കിൽ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോൾ പൊലീസിന്‍റെ നീക്കമെന്നാണ് സൂചന.
ഇതിനിടെ തന്റെ പാലക്കാട്ടെ ഫ്‌ളാറ്റിൽ നിന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. യൂണിഫോമോ ഐഡി കാർഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് പിടിച്ചുവലിച്ച് സരിത്തിനെ കൊണ്ട് പോയതെന്നും ഇവർ പറഞ്ഞിരുന്നു.
Most Read: കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി