തിരുവനന്തപുരം: കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസിന് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് സ്‌പീക്കറും അനുമതി നൽകിയിരുന്നു.
ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദമായിരുന്നു. പി ടി തോമസിന്റെ സാന്നിധ്യത്തിലായിരുന്നു കള്ളപ്പണം നൽകിയത് എന്നാണ് ആരോപണം. ഇക്കാര്യത്തിൽ പിടി തോമസിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് അന്വേഷണം.
എറണാകുളം വിജിലൻസ് റെയ്ഞ്ച് എസ് പിക്ക് കീഴിലാണ് അന്വേഷണം. പിടി തോമസ് എംഎൽഎക്ക് എതിരെ നേരത്തെ തന്നെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. എറണാകുളം ചിലവന്നൂരിൽ കൊച്ചാപ്പള്ളി തോട് കയ്യേറി നികത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
Also Read: സംസ്‌ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപി; ലോക്നാഥ് ബെഹ്റക്കെതിരെ ചെന്നിത്തല