വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല. ഇന്ന് രാവിലെ പതിനൊന്നിനാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകാൻ വിനോദിനിക്ക് നോട്ടീസ് നൽകിയിരുന്നത്.

വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് ഹാജരാകില്ലെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്‌റ്റംസ്‌ പ്രതികരിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ലഭിച്ച ഐഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്നാണ് കസ്‌റ്റംസ്‌ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ കസ്‌റ്റംസ് വിനോദിനിക്ക്‌ നോട്ടീസ് അയച്ചത്.

യൂണിടാക് എംഡിയായ സന്തോഷ് ഈപ്പനാണ് സ്വപ്‌നക്ക് 6 ഐഫോണുകൾ നൽകിയത്. വിനോദിനി ഇന്ന് ഹാജരാകാത്ത പശ്‌ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് കസ്‌റ്റംസ്‌ വീണ്ടും നോട്ടീസ് നൽകും. അതേസമയം, സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനിയും കോടിയേരിയും പ്രതികരിച്ചത്. കസ്‌റ്റംസ്‌ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Read also: കിഫ്‌ബിയെ തകർക്കാൻ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായി; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE