കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവെന്ന് പോലീസ് രേഖകള്‍. കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മാത്രം 127 കുട്ടികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ സെപ്‌തംബർ 30 വരെയുള്ള കണക്കുകളെ അടിസ്‌ഥാനമാക്കിയാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

5068 കുട്ടികളാണ് ബലാല്‍സംഗത്തിന് ഇരയായതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇത് കൂടാതെ മറ്റു അതിക്രമങ്ങള്‍ക്ക് 11475 കുട്ടികള്‍ ഇരയായതായും റിപ്പോര്‍ട്ട് കാണിക്കുന്നു.

2019ലാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത്. ഈ കാലയളവില്‍ മാത്രം 1113 കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായതായും 20 കുട്ടികള്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവക്ക് പുറമെ ഈ കാലയളവില്‍ മാത്രം കുട്ടികള്‍ക്കുനേരെ നടന്ന മറ്റു കുറ്റകൃത്യങ്ങള്‍ 2934 ആണ്.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്കുകള്‍ സംസ്‌ഥാനത്തെ നിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഒപ്പം സമൂഹത്തില്‍ കൂടുതല്‍ ജാഗ്രതയും വേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.

Read Also: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE