കൊല്ലം: വിസ്‌മയ കേസിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം. പ്രതി കിരണിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ ഏറ്റവും നല്ല മാർഗം രഹസ്യമൊഴി രേഖപ്പെടുത്തലാണെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്. സിആർപിസി 164ആം വകുപ്പ് പ്രകാരമാകും മൊഴി രേഖപ്പെടുത്തുക.
കഴിഞ്ഞ ദിവസം ലഭിച്ച ഫോറൻസിക് പരിശോധനാഫലം ഉന്നത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്‌തു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ വിസ്‌മയയുടെ മരണം ആത്‌മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാൻ സാധിക്കൂ എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
Read also: കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം പൂര്‍ണമാവില്ല; സഞ്‌ജയ് റാവത്ത്