ജലനിരപ്പ് ഉയരുന്നു; മണിയാർ ബാരേജിലും, മൂഴിയാർ ഡാമിലും ജാഗ്രതാ നിർദ്ദേശം

By Team Member, Malabar News
Moozhiyar Dam
Ajwa Travels

പത്തനംതിട്ട: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിലും ജലനിരപ്പ് ഉയർന്നു. മൂഴിയാർ ഡാമിൽ ജലനിരപ്പ് 192.63 ആയി ഉയർന്നതിനെ തുടർന്ന് 3 ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കൂടാതെ മണിയാർ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മണിയാർ ബാരേജിന്റെ ഷട്ടറുകൾ പരമാവധി 150 സെന്റീമീറ്റർ വരെ ഉയർത്തിയേക്കും. കൂടാതെ ഷട്ടറുകൾ ഉയർത്തുന്നതോടെ പമ്പയാറിലും, കക്കാട്ടാറിലും 100 സെന്റീമീറ്റര വരെ ജലനിരപ്പ് ഉയർന്നേക്കാൻ സാധ്യതയുണ്ട്. അതിനാൽ നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്ന ആളുകൾ അധികൃതരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും കളക്‌ടർ ദിവ്യ എസ് അയ്യർ അറിയിച്ചു.

ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, ആങ്ങമൂഴി, സീതത്തോട്, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറൻമുള നിവാസികളും ജാഗ്രത പുലര്‍ത്തണം. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. കൂടാതെ മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: കോവിഡ്; രാജ്യത്തെ പകുതിയിലേറെ രോഗികളും കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE