തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. കേരളാ പോലീസില്‍ സീനിയർ ക്ളർക്കായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശി വിനോദിന് എതിരെയാണ് നടപടി.
ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയും ഭർത്താവുമായ എം വിനോദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ഭർത്താവിന്റെ പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് സരിത ആത്‌മഹത്യ കുറിപ്പില്‍ ആരോപിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഇത് വാസ്‌തവമാണെന്ന് തെളിഞ്ഞു.
വിനോദിനെതിരെ നടപടിയുണ്ടാകണമെന്ന് സരിതയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട് വന്നതോടെയാണ് വിനോദിനെതിരെ നടപടി സ്വീകരിച്ചത്.
Most Read: നടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം; ആറര ലക്ഷം കവർന്നു