ന്യൂ ഡെല്‍ഹി: വനിതകള്‍ക്ക് സ്ഥിരനിയമനം നല്‍കാനുള്ള നടപടികള്‍ക്ക് കരസേനയില്‍ തുടക്കം. പെര്‍മനെന്റ് കമ്മീഷനുള്ള നടപടികള്‍ക്കാണ് തുടക്കമായത്. അര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി, ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിലക്ഷന്‍ ബോര്‍ഡിന് രൂപം നല്‍കി. ബ്രിഗേഡിയര്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയും ബോര്‍ഡിലുണ്ട്. നിയമന പ്രക്രിയക്ക് വേണ്ടി വനിതാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read also: ഫോൺ രേഖ പരിശോധിക്കും; യുവാക്കളെ ഭീകരവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുക ലക്ഷ്യം
പോരാട്ട യൂണിറ്റുകളില്‍ ഒഴികെ, കരസേനയുടെ മറ്റു വിഭാഗങ്ങളില്‍ എല്ലാം വനിതകളെ ഉള്‍പ്പെടുത്തണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് നടപടികള്‍. ഫെബ്രുവരി 7നാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. സേനയിലെ 10 വിഭാഗങ്ങളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനില്‍ ജോലി ചെയുന്ന വനിതകളെയാണ് സ്ഥിര നിയമനത്തിന് പരിഗണിക്കുന്നത്.