‘മുട്ടില്‍’ മോഡല്‍ മരംമുറി കാസര്‍ഗോഡും; രജിസ്‌റ്റര്‍ ചെയ്‌തത്‌ 8 കേസുകൾ

By News Desk, Malabar News
wood smuggling
Representational image
Ajwa Travels

കാസർഗോഡ്: വയനാട്ടിലെ മുട്ടിൽ എസ്‌റ്റേറ്റിൽ നിന്ന് വൻ തോതിൽ ഈട്ടി മരങ്ങൾ മുറിച്ച കേസ് വിവാദമായതിന് പിന്നാലെ കാസർഗോഡും സമാനമായ മരംമുറിക്കേസ്. പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള രാജകീയ മരങ്ങള്‍ മുറിക്കാമെന്ന് ഉത്തരവ് മറയാക്കിയാണ് കാസര്‍ഗോഡ് മരം മുറിച്ചത്. ഇത്തരത്തില്‍ എട്ട് കേസുകളാണ് ജില്ലയില്‍ വനംവകുപ്പ് രജിസ്‌റ്റര്‍ ചെയ്‌തത്‌.

ഈട്ടിയും തേക്കുമാണ് വ്യാപകമായി മുറിച്ചത്. 17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ മരം വനംവകുപ്പ് കണ്ടെടുത്തു. മരം മുറിക്കാന്‍ അനുമതി ചോദിച്ചുള്ള പെര്‍മിറ്റുകള്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ അനുമതി നല്‍കിയിരുന്നില്ല. ഉദ്യോഗസ്‌ഥര്‍ അറിയാതെ മരം മുറിച്ച് കടത്തിയോ എന്നറിയാന്‍ വനം വകുപ്പ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അതേസമയം മുട്ടില്‍ മരംമുറി കേസില്‍ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് വീഴ്‌ച പറ്റിയെന്നാണ് വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്. ഇതില്‍ വിശദമായ അന്വേഷണം നടത്താന്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍- വിജിലന്‍സ് മേധാവി ഗംഗാ സിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Must Read: ക്ളിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE