തൃശൂർ: മോശം കാലാവസ്‌ഥയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടർന്ന് തൃശൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് 6.30ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. നിലവിലെ മഴ പൂർണമായി മാറിയ ശേഷം മാത്രം വെടിക്കെട്ട് നടത്താനാണ് ഇപ്പോഴത്തെ ധാരണ.
ഇത് മൂന്നാം തവണയാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വെക്കുന്നത്. കനത്ത മഴയെ തുടർന്നാണ് 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് വൈകിട്ടത്തേക്കാണ് ആദ്യം മാറ്റിയത്. എന്നാൽ, വൈകിട്ടും മഴ പെയ്‌തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്. എന്നാൽ, ഇന്ന് തൃശൂരിൽ വീണ്ടും കനത്ത മഴ പെയ്‌തതോടെ വെടിക്കെട്ട് മൂന്നാമതും മാറ്റി വെക്കുകയായിരുന്നു.
Most Read: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ രാജിവെച്ചു