കീവ്: റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി ചർച്ചക്ക് തയ്യാറെന്ന് ആവർത്തിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി. യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയ്യാറായാൽ പകരം നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് സെലൻസ്‌കി വ്യക്‌തമാക്കി.
യുക്രൈനിൽ നിന്ന് സൈനിക പിൻമാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പ് നൽകിയാൽ വിട്ടുവീഴ്‌ചക്ക് തയ്യാറാണെന്നും സെലൻസ്‌കി അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ തർക്ക പ്രദേശങ്ങളുടെ നിലവിലെ സ്‌ഥിതി ചർച്ച ചെയ്യപ്പെടണമെന്നും സെലൻസ്‌കി പറഞ്ഞു. റഷ്യൻ പ്രസിഡണ്ടുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ ഈ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ താൻ തയ്യാറാണെന്ന് യുക്രേനിയൻ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ പുടിനെ കാണാൻ ഏത് വിധേനയും തയ്യാറാണെന്ന് അദ്ദേഹം പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഏത് തീരുമാനവും ഹിതപരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ