ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാന്‍ ഇനിയും നല്‍കാനുള്ളത് ഒന്നേകാൽ ലക്ഷം കോടി രൂപയിൽ അധികം. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഎസ്‌ടി നഷ്‌ടപരിഹാര വകയില്‍ 81,179 കോടി രൂപയാണ് സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നൽകാനുള്ളത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലായി 55,345 കോടി രൂപ കൂടി കൈമാറാനുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ വ്യക്‌തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്‌ടപരിഹാരം ഭാഗികമായി കൈമാറിയിട്ടുണ്ടെന്നും ജിഎസ്‌ടി നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, നിലവിലുള്ള ജിഎസ്‌ടി നഷ്‌ടപരിഹാര ഫണ്ട് അപര്യാപ്‌തമാണെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കോവിഡ് ബാധ സൃഷ്‌ടിച്ച പ്രതിസന്ധി ജിഎസ്‌ടി പിരിവിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്‌ച കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ക്കായി ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശിക ഇനത്തിൽ 75,000 കോടി രൂപ ധനമന്ത്രാലയം വിതരണം അനുവദിച്ചിരുന്നു. ഇതിൽ കേരളത്തിന് 4122 കോടി രൂപയാണ് ലഭിച്ചത്.
Read Also: ഫോൺ ചോർത്തൽ ദേശീയ സുരക്ഷക്ക് വേണ്ടി; ന്യായീകരിച്ച് രവിശങ്കർ പ്രസാദ്