കീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം മേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തേക്ക് എത്തിച്ചത്.
ലിവീവിൽ എത്തിക്കുന്ന വിദ്യാർഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതിൽ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവിൽ ഇന്ത്യൻ എംബസിയുടെ തീരുമാനം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന് എംബസി അധികൃതർ വ്യക്‌തമാക്കുന്നു.
യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അപകട മേഖലയിൽ നിന്നും വിദ്യാർഥികളെ ലിവീവിൽ എത്തിച്ചാൽ തന്നെ വലിയ അളവിൽ ആശങ്കയൊഴിയും എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ ദിവസവും വെടിനിർത്തലിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഈ നീക്കം യുക്രൈൻ സൈന്യം തടഞ്ഞിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ വീണ്ടും വിദ്യാർഥികളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.
Read Also: ‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം’; ഞെട്ടിക്കുന്ന സംഭവമെന്ന് സൂര്യ