കൊച്ചി: വിവാദമായ മരംമുറിയിൽ 701 കേസുണ്ടായിട്ടും അറസ്‌റ്റ് നടപടികൾ വൈകുന്നതിനെതിരെ ഹൈക്കോടതി. കേസ് രജിസ്‌റ്റർ ചെയ്‌തിട്ടും ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്യാത്തത് എന്താണെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാർ പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് പറയേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
അന്വേഷണം ശരിയായ ദിശയിലല്ല. അറസ്‌റ്റ് നടപടികൾ തിങ്കളാഴ്‌ചക്കകം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
Also Read: സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് ബാങ്കിലും വായ്‌പാ ക്രമക്കേട്; 13 കോടിയുടെ നഷ്‌ടം