തിരുവനന്തപുരം: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകൾ നിർത്തിവെച്ച് സ്വകാര്യ ലാബുകൾ. ആർടിപിസിആർ പരിശോധനകളാണ് നിർത്തിവെച്ചത്.
സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ലാബ് ഉടമകൾ. ആർടിപിസിആർ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കിക്കൊണ്ടുളള സർക്കാർ ഉത്തരവ് ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. എന്നിട്ടും പല ലാബുകളും നിരക്ക് കുറച്ചില്ല, പ്രതിഷേധം കനത്തതോടെ പരിശോധന പാടെ നിർത്തിവെച്ചു.
സർക്കാർ ഉത്തരവ് പരിശോധിച്ച ശേഷം ടെസ്റ്റ് പുനരാരംഭിക്കുമെന്നാണ് സ്വകാര്യ ലാബുകൾ നൽകുന്ന വിശദീകരണം. അതേസമയം, ചില ലാബുകളിൽ പഴയ നിരക്കിൽ പരിശോധന തുടരുന്നുണ്ട്. നിരക്ക് കുറച്ച സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ലാബുടമകളുടെ ആലോചന.
Read Also: ആരാധനാലയങ്ങളിൽ 50 പേരെന്നുള്ളത് സൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണം; മുഖ്യമന്ത്രി