ന്യൂഡെല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ആദ്യ കുറ്റപത്രം ഡെൽഹി പോലീസ് തിങ്കളാഴ്‌ച സമര്‍പ്പിക്കും. ഗുസ്‍തി താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ സുശീല്‍ കുമാര്‍ അടക്കം 12 പേര്‍ പ്രതികളും 50 സാക്ഷികളും കേസിലുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട് കൂടി ലഭിക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
മേയ് 4നാണ് മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യനായ 23കാരൻ സാഗര്‍ റാണയേയും സാഗറിന്റെ 2 സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മര്‍ദിച്ചത്. തുടർന്ന് ചികിൽസയിൽ കഴിയവെയാണ് സാഗർ മരിച്ചത്.
സുശീൽ കുമാറും കൂട്ടാളികളും ആക്രമണം നടത്തുന്നുവെന്ന മട്ടിലുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുണ്ടാ സംഘങ്ങൾക്ക് അടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗുസ്‌തി സര്‍ക്യൂട്ടില്‍ ഭയം സൃഷ്‌ടിക്കാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറയുന്നു.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ സുശീൽ കുമാറിനെ പഞ്ചാബിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. അറസ്‍റ്റിനെ തുടര്‍ന്ന്, നോര്‍ത്തേണ്‍ റെയില്‍വേയില്‍ സീനിയര്‍ കമേഴ്സ്യല്‍ മാനേജര്‍ ആയിരുന്നു സുശീല്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
Read also: യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷത വഹിക്കാൻ ഇന്ത്യ; ചരിത്രത്തിൽ ആദ്യം