ന്യൂഡെൽഹി: ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നതായി കണക്കുകൾ. സമ്പന്നൻ അതി സമ്പന്നനാവുകയും, ദരിദ്രൻ കൂടുതൽ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്യുന്ന നിലയിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗം പിന്നിലേക്ക് പോവുന്നുവെന്നാണ് റിപ്പോർട്. രാജ്യത്തെ സമ്പന്നരായ, ജനസംഖ്യയിലെ വെറും ഒരു ശതമാനത്തോളം വരുന്നവരുടെ പ്രതിശീർഷ വരുമാനം മൊത്ത ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നാണ്.
സമ്പത്തികമായി പിന്നിൽ നിൽക്കുന്നവരിലെ 50 ശതമാനം ജനത്തിന്റെ ആകെ വരുമാനം, മൊത്തം ദേശീയ വരുമാനത്തിന്റെ 13 ശതമാനമാണെന്നും ആഗോള അസമത്വ റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജനസംഖ്യയുടെ വെറും പത്ത് ശതമാനത്തോളം വരുന്ന സമ്പന്നരുടെ വരുമാനം മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനത്തോളമാണ്.
ഇന്ത്യയിലെ പ്രായപൂർത്തിയായവരുടെ ശരാശരി വരുമാനം ഏകദേശം 20,42,00 രൂപയാണ്. ആസ്തിയുടെ കാര്യമെടുക്കുമ്പോൾ അസമത്വം കൂടുതൽ വർധിക്കുകയാണ്. സമ്പത്തിൽ പിന്നിൽ നിൽക്കുന്ന 50 ശതമാനത്തിന്റെ പക്കലുള്ള ആസ്തികളുടെ കണക്കെടുത്താൽ തുച്ഛമാണ്. ഇടത്തരക്കാരും താരതമ്യേന ദരിദ്രരാണ്. ഇവരുടെ പക്കൽ 29.5 ശതമാനം ആസ്തികൽ മാത്രമാണുള്ളത്.
എന്നാൽ സമ്പന്നരിൽ ആദ്യ പത്ത് ശതമാനത്തിന്റെ പക്കൽ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്റെ പക്കൽ 33 ശതമാനം ആസ്തിയുമാണ് ഉള്ളത്. ഇന്ത്യാക്കാരുടെ ശരാശരി സമ്പത്ത് 3,65,086 രൂപയാണ്. അതിൽ ഇടത്തരക്കാരുടെ ശരാശരി സമ്പത്ത് 72,39,30 രൂപയും. എന്നാൽ സമ്പന്ന വിഭാഗമായ പത്ത് ശതമാനത്തിന്റെ ശരാശരി സമ്പത്ത് 63,540,70 രൂപയാണ്. അതിൽ തന്നെ വെറും ശതമാനത്തോളം മാത്രമുള്ള അതിസമ്പന്നരുടെ ശരാശരി സമ്പത്ത് 32,449,360 രൂപയാണെന്നും റിപ്പോർട് വ്യക്തമാക്കുന്നു.
Read Also: യുഎഇയിൽ ഇനി മുതൽ ശനിയും ഞായറും അവധി ദിവസങ്ങൾ