കാസർഗോഡ്: ഉഡുപ്പിയിലേക്കുള്ള ബസിൽ ഒരേ സീറ്റിലിരുന്ന വ്യത്യസ്‌ത മതത്തിൽപ്പെട്ട ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ സദാചാര ആക്രമണം. ബസിൽ ഒരുമിച്ചു യാത്ര ചെയ്‌തതിന് ഇരുവരെയും സംഘപരിവാറുകാർ ബസിൽ നിന്നിറക്കി മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ മംഗളൂരു സ്‌റ്റാൻഡിലാണ് സംഭവം.
അക്രമ ദൃശ്യങ്ങൾ ആക്രമികൾ തന്നെ മൊബൈൽ ക്യാമറയിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വ്യത്യസ്‌ത മതത്തിൽപ്പെട്ട ആണും പെണ്ണും ഒരുമിച്ചു പോകുമ്പോൾ ആക്രമിക്കപ്പെടുന്നത് പതിവായിട്ടും എന്ത് ധൈര്യത്തിലാണ് വീണ്ടും ഇത് ചെയ്യുന്നത് എന്ന് ആക്രമികൾ ചോദിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
ഇരുവരുടെയും വിലാസവും മറ്റു വിവരങ്ങളും ചോദിക്കുന്നതും പെൺകുട്ടി കൈക്കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. രാവിലെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടും രാത്രി വരെ പോലീസ് കേസെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Most Read: ധീരജവാൻ എ പ്രദീപിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി