രാജ്കോട്ട്: ഗുജറാത്തിലെ ബോതാഡ് ജില്ലയിൽ മൂന്ന് പേർ ചേർന്ന് 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ രൺപൂർ പൊലീസ് കേസെടുത്ത് പ്രതികളെ കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ സുഹൃത്തായ ഇന്ദ്രജിത്ത് ഖച്ചർ, കൂട്ടുപ്രതികളായ സത്യജിത്ത് ഖച്ചർ, ജയ് വീർ ഖച്ചർ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ഡിസംബർ 9ന് പെൺകുട്ടി ഇന്ദ്രജിത്തിന്റെ ഫാമിൽ പോയിരുന്നു അവിടെ നിന്നും മറ്റ് പ്രതികളും കൂടെ ചേർന്ന് മദ്യപിച്ച ശേഷം ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.
ഉടൻ വിട്ടയക്കാമെന്ന് ഉറപ്പ് നൽകിയ പ്രതികൾ 18 ദിവസമാണ് കുട്ടിയെ ഫാമിൽ ഒളിപ്പിച്ചത്. ശേഷം വീട്ടിലേക്ക് വിടാതെ രാജ്ക്കോട്ടിലേക്ക് മടങ്ങണമെന്നും നടന്ന സംഭവങ്ങൾ പുറത്തറിഞ്ഞാൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
തുടർന്ന് ജാംനഗറിലുള്ള ബന്ധുവീട്ടിലെത്തിയ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് രൺപൂർ സബ് ഇൻസ്‌പെക്‌ടർ കാലിയ പറഞ്ഞു.
Read also: രാഷ്‌ട്രീയത്തില്‍ ചേർന്നത് ജനങ്ങളെ സഹായിക്കാൻ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി