ലഖ്‌നൗ: ജനങ്ങളെ സഹായിക്കാനായാണ് താൻ രാഷ്‌ട്രീയത്തില്‍ ചേര്‍ന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.
”94-95 കാലഘട്ടത്തില്‍ ഗോരഖ്‌പൂരിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിന്റെ അധീനതയിലായിരുന്ന രണ്ട് ഹവേലികള്‍ മാഫിയ സംഘം കൈവശപ്പെടുത്തിയപ്പോള്‍ ഉടമസ്‌ഥര്‍ ഇരു കെട്ടിടങ്ങളും ഉടന്‍ പൊളിച്ചുമാറ്റി. അടുത്ത ദിവസം വിവരമന്വേഷിക്കാന്‍ കുടുംബത്തെ സമീപിച്ചപ്പോള്‍ ഭൂമിയെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമല്ലോ എന്നോര്‍ത്താണ് കെട്ടിടങ്ങള്‍ നീക്കം ചെയ്‌തതെന്നായിരുന്നു മറുപടി.
മറ്റൊരാൾ തന്നെ വിളിച്ച് അദ്ദേഹത്തിന്റെ വീട് അനധികൃതമായി ഒരു മന്ത്രി കൈവശപ്പെടുത്തി എന്ന കാര്യം അറിയിച്ചു. ഉടന്‍ തന്നെ സംഭവ സ്‌ഥലത്തെത്തി അവരോട് കാര്യമന്വേഷിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി” -യോഗി പറഞ്ഞു.
ജനങ്ങള്‍ നേരിട്ടിരുന്ന വിവിധ പ്രശ്‌നങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാൻ വേണ്ടിയാണ് താൻ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്നായിരുന്നു യോഗിയുടെ പ്രതികരണം. അതേസമയം പിന്നീടൊരിക്കലും യുപിയില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌താല്‍ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്ന് കുറ്റവാളികള്‍ക്ക് നന്നായി അറിയാമെന്നും യോഗി കൂട്ടിച്ചേർത്തു.
Read also: അഫ്ഗാന്‍ വിടാനുള്ള തീരുമാനം സമയോചിതം; അഷ്‌റഫ് ഗനി