മലപ്പുറം: ജില്ലയിലെ ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്റെ വീട്ടില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. ചാപ്പനങ്ങാടി സ്വദേശി മജീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ആന്ധ്രയില്‍ നിന്നും ഇന്ന് രാവിലെയാണ് ഇയാള്‍ മയക്കുമരുന്ന് നാട്ടിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചില്ലറ വിൽപനക്കാർക്ക് ഹാഷിഷ് ഓയിൽ ഉൾപ്പടെ ലഹരി വസ്‌തുക്കൾ എത്തിച്ചുനൽകുന്ന ആളാണ് മജീദ്.
ലഹരി കേസിൽ ആന്ധ്രയിലും മജീദ് മുൻപ് പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാളുടെ വാഹനങ്ങളും ലഹരിക്കടത്ത് കേസുകളില്‍ അവിടെ പോലീസ് കസ്‌റ്റഡിയിലാണ്. കൂടാതെ ഇയാള്‍ നേരത്തെ കഞ്ചാവ് കേസിലും ജയിലില്‍ കിടന്നിട്ടുണ്ട്.
അതേസമയം ഇയാളിൽനിന്ന് ലഹരി വസ്‌തുക്കൾ കൈപ്പറ്റി ചില്ലറ വില്‍പന നടത്തുന്നവർക്കെതിരെ അന്വേഷണമെത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
Malabar News: വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണം; കെപിടിഎ