ജയ്പൂർ: രാജസ്ഥാനിൽ വീണ്ടും പ്രതിസന്ധി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഗെഹ്ലോട്ട് പക്ഷം വാദിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ ഗെഹ്ലോട്ടിന്റെ അഭിപ്രായം പരിഗണിക്കണം. രണ്ടുവർഷം മുൻപ് പാർട്ടി അച്ചടക്കം ലംഘിച്ചയാളാണ് സച്ചിനെന്നും ഗെഹ്ലോട്ട് പക്ഷം ആരോപിച്ചു.
അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കുന്ന സാഹചര്യത്തിലാണ് രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. വൈകിട്ട് മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ പങ്കെടുക്കും.
അതേസമയം, സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും എന്നാണ് സൂചനകൾ. ഹൈക്കമാൻഡ് പിന്തുണ സച്ചിനാണ്. സച്ചിനെ മുഖ്യമന്ത്രിയാക്കരുതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗെഹ്ലോട്ട്. തന്റെ വിശ്വസ്തനായ സിപി ജോഷി അടക്കമുള്ളവരുടെ പേരാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.
Most Read: 15കാരിയെ വിവാഹ വാഗ്ദാനം നല്കി അമ്മയാക്കി; യുവമോര്‍ച്ച നേതാവ് അറസ്റ്റിൽ






































