തിരുവനന്തപുരം: തെറ്റ് തിരുത്തി അനിൽ ആന്റണി തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത്ത് ആന്റണി. അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ എടുത്ത് കളയും. മുൻപ് കോൺഗ്രസിൽ നിന്ന് പോയ നേതാക്കളുടെ അനുഭവം അതാണെന്നും അജിത്ത് ആന്റണി ചൂണ്ടിക്കാട്ടി.
തികച്ചും ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും, അനിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും അജിത്ത് പറഞ്ഞു. കോൺഗ്രസുകാരിൽ നിന്ന് കഴിഞ്ഞ കുറെ നാളുകളായി അനിൽ ആന്റണിക്ക് മോശമായി അനുഭവങ്ങളാണ് ഉണ്ടായതെന്നും അജിത്ത് ആന്റണി വെളിപ്പെടുത്തി.
മോശപ്പെട്ട ഭാഷയിൽ കോൺഗ്രസുകാർ അനിലിനെ വിമർശിച്ചിരുന്നു. ദിവസേന ഒട്ടേറെ ചീത്ത സന്ദേശങ്ങളും വന്നുകൊണ്ടിരുന്നു. അതിൽ അനിൽ ആന്റണി ദുഃഖിതനായിരുന്നു. അതുകൊണ്ടു പാർട്ടിയിൽ നിന്ന് മാറി നിൽക്കുമെന്ന് അനിൽ പലപ്പോഴും പറഞ്ഞിരുന്നു. എന്നാൽ, ഇങ്ങനെയൊരു കടുത്ത തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അജിത്ത് ആന്റണി വെളിപ്പെടുത്തി.
വാർത്ത അറിഞ്ഞ നിമിഷം വളരെ ദുഃഖിതനായി എകെ ആന്റണി ഒരു മൂലക്ക് പോയി ഇരുന്നതായി അജിത്ത് ആന്റണി പറഞ്ഞു. ‘പപ്പയെ ഇത്ര ദുർബലനായി ഇതുവരെ കണ്ടിട്ടില്ല. ഇന്നലെ ന്യൂസ് ഫ്ളാഷ് വന്നതോടെ പപ്പ വളരെ ദുർബലനായിട്ടാണ് മാറിയിരുന്നത്’- അജിത്ത് ആന്റണി പറഞ്ഞു. കോൺഗ്രസിൽ തുടർന്നിട്ട് ഒരു കാര്യവും ഇല്ലെന്ന് അനിലിന് തോന്നിയിട്ടുണ്ടാകാം. അതുകൊണ്ടാകാം ബിജെപിയിലേക്ക് പോയതെന്നും അജിത്ത് കൂട്ടിച്ചേർത്തു.
അതിനിടെ, താൻ ബിജെപിയിൽ ചേർന്ന വിഷയത്തിൽ പിതാവിന്റെ വൈകാരിക പ്രതികരണം കണ്ടുവെന്നും, അദ്ദേഹത്തിന് വിഷമം ഉണ്ടെന്ന് അറിയാമെന്നുമാണ് അനിൽ ആന്റണിയുടെ പ്രതികരിച്ചത്. ബിബിസി വിഷയത്തിൽ പാർട്ടിയുമായി അകന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പലരും ബന്ധപ്പെട്ടിരുന്നു. രാജ്യതാത്പര്യങ്ങൾ മുൻനിർത്തിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടത്. ബിജെപി പ്രവേശനം ആലോചിച്ചു വ്യക്തമായി സ്വീകരിച്ച നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Most Read: തൃശൂർ പൂരം ഇത്തവണയും കർശന സുരക്ഷയിൽ; ജില്ലാ