സംസ്‌ഥാനത്ത്‌ ഇന്ന് ഒരാൾക്ക് കൂടി ഷിഗെല്ല; പുതിയ നിപ്പ കേസുകളില്ല

കോഴിക്കോട് ജില്ലയിലാണ് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചത്‌.

By Senior Reporter, Malabar News
Shigella
Representational image

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ഇന്ന് ഒരാൾക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്‌തു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ, സംസ്‌ഥാനത്ത്‌ ജൂൺ മാസം മാത്രം 166 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഈവർഷം ഇതുവരെ 242 പേർക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഈമാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. നിലവിൽ കോഴിക്കോട്-58, വയനാട്-22, തൃശൂർ-12, ആലപ്പുഴ-3 എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം-24, തിരുവനന്തപുരം-17, കണ്ണൂർ-11, കൊല്ലം-10, ഇടുക്കി-3, എറണാകുളം-3, പാലക്കാട്-3 എന്നിവിടങ്ങളിലും ഈമാസം ഷിഗെല്ല റിപ്പോർട് ചെയ്‌തു.

നിപ്പയിൽ പുതിയ കേസുകളില്ല; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ്പ രോഗബാധിതന്റെ സമ്പർക്ക പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരും, ഉയർന്ന വിഭാഗത്തിൽപ്പെട്ട 14 പേരും ക്വാറന്റെയ്‌നിലാണ്.

കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ്പ ബാധിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിൽ തുടരുകയാണ്. അതേസമയം, രോഗബാധ റിപ്പോർട് രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 86 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

Most Read| ഖമനയിയുടെ സംസ്‌കാരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE