തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്ത കേസിൽ സരിത എസ് നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് ഭരണകക്ഷി നേതാക്കളുടെ നിർദേശം. ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നെയ്യാറ്റിൻകര പൊലീസിനു നിർദേശം നൽകിയത്.
അതിനാൽ പ്രതികളുടെ വീടുകൾ റെയ്ഡ് ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്റ്റ് ചെയ്താൽ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി രതീഷും ഷാജു പാലിയോടുമാണ് കേസിലെ മറ്റു പ്രതികൾ. കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡിലെ സിപിഐ സ്ഥാനാർഥി കൂടിയാണ് ടി രതീഷ്.
കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി ലഭിക്കുന്നതിന് വേണ്ടി 16 ലക്ഷം രൂപ നൽകിയ 2 പേരാണ് പരാതി നൽകിയത്. ഇരുപതിൽ അധികം പേരിൽ നിന്ന് സംഘം പണം തട്ടിയെന്നാണ് സൂചനകൾ. ബെവ്കോ മാനേജിങ് ഡയറക്ടറുടെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവുമായി ആളുകൾ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
Read Also: കർഷക സമരം; ഡൽഹി-നോയിഡ പാത ഇന്ന് പൂർണമായും ഉപരോധിക്കും