സരിതയെ അറസ്‌റ്റ് ചെയ്യരുതെന്ന് നിർദേശം; ഉന്നതർ കുടുങ്ങും, പ്രതികളിൽ സിപിഐ സ്‌ഥാനാർഥിയും

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ജോലി വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്‌ത കേസിൽ സരിത എസ് നായരെയും മറ്റു പ്രതികളെയും അറസ്‌റ്റ് ചെയ്യരുതെന്ന് പോലീസിന് ഭരണകക്ഷി നേതാക്കളുടെ നിർദേശം. ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരാണ് നെയ്യാറ്റിൻകര പൊലീസിനു നിർദേശം നൽകിയത്.

അതിനാൽ പ്രതികളുടെ വീടുകൾ റെയ്‌ഡ്‌ ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്‌റ്റ് ചെയ്‌താൽ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി രതീഷും ഷാജു പാലിയോടുമാണ് കേസിലെ മറ്റു പ്രതികൾ. കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡിലെ സിപിഐ സ്‌ഥാനാർഥി കൂടിയാണ് ടി രതീഷ്.

കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി ലഭിക്കുന്നതിന് വേണ്ടി 16 ലക്ഷം രൂപ നൽകിയ 2 പേരാണ് പരാതി നൽകിയത്. ഇരുപതിൽ അധികം പേരിൽ നിന്ന് സംഘം പണം തട്ടിയെന്നാണ് സൂചനകൾ. ബെവ്കോ മാനേജിങ് ഡയറക്‌ടറുടെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവുമായി ആളുകൾ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

Read Also: കർഷക സമരം; ഡൽഹി-നോയിഡ പാത ഇന്ന് പൂർണമായും ഉപരോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE