മുംബൈ: നഗരത്തിലെ സ്വകാര്യ വാഹനങ്ങൾക്കുള്ളിൽ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ഈടാക്കരുതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർദേശം നൽകി. എന്നാൽ പൊതുഗതാഗത സേവനങ്ങളായ ബസ്സുകൾ, ടാക്‌സികൾ, റിക്ഷകൾ, ട്രക്കുകൾ, ടെമ്പോകൾ, ട്രെയിനുകൾ എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക് ഈ ഇളവ് ബാധകമല്ല.
പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് ഒരാൾക്ക് 200 രൂപയാണ് പിഴ. മാസ്‌ക്കുകൾ ഒഴിവാക്കുന്നതിനും പൊതുസ്‌ഥലങ്ങളിൽ തുപ്പുന്നതിനും ഏപ്രിൽ മാസത്തിൽ 1000 രൂപയോളം ബിഎംസി പിഴ ചുമത്തിയിരുന്നു. പിഴ വളരെ കൂടുതലാണെന്ന പരാതികളെ തുടർന്നാണ് സെപ്റ്റംബറിൽ ഇത് 200 രൂപയായി കുറച്ചത്. സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയതായി വാഹനമോടിക്കുന്നവർ ബിഎംസിക്ക് പരാതി നൽകിയിരുന്നു.
സ്വകാര്യ വാഹനങ്ങളിലാണെങ്കിൽ മാസ്‌ക് നിയമങ്ങൾ ലംഘിച്ചതിന് ആളുകൾക്ക് പിഴ ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് നിർദ്ദേശം നൽകി.
Read Also: ‘അവര്‍ക്ക് അറിയുക എതിര്‍ക്കാന്‍ മാത്രം’; വാക്‌സിനുകളെ ചോദ്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ