അബുദാബി: അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന്‍ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും കൂടി ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവായി വരുന്നവര്‍ക്കും ഇനി 10 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഇതോടെ അബുദാബിയുടെ ഗ്രീന്‍ പട്ടികയില്‍ 17 രാജ്യങ്ങളായി.
ഈ 17 രാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവായി എത്തുന്ന യാത്രക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ല. ഡിസംബര്‍ 23നാണ് ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റെയ്നില്‍ ഇളവ് നല്‍കിയായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചത്. ഈ പട്ടിക പിന്നീട് വിപുലീകരിച്ചു.
ജനുവരി 9ന് അവസാനമായി അപ്ഡേറ്റ് ചെയ്‌ത പട്ടികയില്‍ കുവൈറ്റ്, സൗദി അറേബ്യ, ഒമാന്‍, ബ്രൂണെ, ചൈന, ഹോംങ്കോംഗ് (എസ്എആര്‍), ഐല്‍ ഓഫ് മാന്‍, മക്കാവോ (എസ്എആര്‍), മൗറീഷ്യസ്, മംഗോളിയ, ന്യൂ കാലിഡോണിയ, ന്യൂസിലാന്റ്, സാവോ ടോം ആന്റ് പ്രിന്‍സിപ്, സെന്റ് കിറ്റ്സ് ആന്റ് നെവിസ്, തായ്‌പേയ്, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെടുന്നത്.
കോവിഡ് അപ്ഡേറ്റുകള്‍ അനുസരിച്ച് ഈ പട്ടികയില്‍ മാറ്റം ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായാലും ഗ്രീന്‍ കണ്‍ട്രീസ് പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 10 ദിവസം ക്വാറന്റെയ്നില്‍ കഴിയണം. അതേസമയം, യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനകം എടുത്ത കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും നിര്‍ബന്ധമാണ്.
96 മണിക്കൂറിനുള്ളില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് യാത്ര ചെയ്യാം. രാജ്യത്ത് എത്തുന്നവര്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകണം. പരിശോധനാ ഫലം വരുന്നത് വരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം.
National News: ഖലിസ്‌ഥാൻ ഭീകരർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ