കുതിരാനില്‍ പത്ത് വര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് 261 ജീവനുകള്‍

By News Desk, Malabar News
MalabarNews_kuthiran thrissur
Ajwa Travels

തൃശൂര്‍: നിര്‍മാണക്കരാര്‍ ഒപ്പിട്ട് 11 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത ദേശീയപാതയുടെ തകര്‍ച്ച കാരണം നഷ്‌ടപ്പെട്ടത് 261 ജീവനുകള്‍. മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലാണ് പത്തുവര്‍ഷത്തിനിടെ 261 ജീവനുകള്‍ നഷ്‌ടപ്പെട്ടത്. ഏഴുവര്‍ഷത്തിനിടെ മണ്ണുത്തിക്കും കുതിരാനുമിടയില്‍ 72 ജീവന്‍ പൊലിഞ്ഞു.

Malabar News: കാപ്പാട് ബീച്ചില്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ തകര്‍ച്ചയാണ് അപകടങ്ങള്‍ക്ക് കാരണം. 2011ല്‍ സംസ്‌ഥാന സര്‍ക്കാര്‍ ദേശീയ പാതക്കായി ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നു. 815 കോടി രൂപക്കാണ് കെഎംസി കമ്പനി 2009ല്‍ കരാര്‍ ഉറപ്പിച്ചത്. കരാര്‍ തീയതി മുതല്‍ 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണം എന്നായിരുന്ന വ്യവസ്‌ഥ. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും പണി പൂര്‍ത്തിയായിട്ടില്ല. കുതിരാനിലെ തുരങ്കങ്ങളില്‍ ഒന്ന് ജനുവരിയോടെ തുറക്കുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേശീയപാത അതോറിറ്റിയും കരാറുകാരും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.

ശനിയാഴ്‌ച പുലര്‍ച്ചയും കുതിരാനില്‍ ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് ഒരു മരണം സംഭവിച്ചിരുന്നു.  കഴിഞ്ഞാഴ്‌ച്ചയില്‍ തന്നെ ഒരു തമിഴ്‌നാട് സ്വദേശിയുടെ ജീവനും കുതിരാനില്‍ നഷ്‌ടപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE