തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മക്കളും പ്രതിഷേധത്തിലുണ്ട്.
പോലീസ് പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
അമ്പിളിയുടെ സംസ്‌കാരം കഴിഞ്ഞാല്‍ കുട്ടികള്‍ അനാഥരാവുമെന്നും വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കുമെന്നതിന് ഉറപ്പില്ലെന്ന ആശങ്കയും പ്രതിഷേധക്കാര്‍ പങ്കുവച്ചു.
അതേസമയം, ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയ വസന്തയെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി. മരിച്ച രാജന്റെ കുടുംബത്തിന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകുമെന്ന് വസന്ത അറിയിച്ചിരുന്നു. വസ്‌തു വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നില്‍ അവരെ മുട്ടുകുത്തിക്കുമെന്നും ഭൂമി തന്റേതാണെന്നു തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്.
National News: ‘ലവ് ജിഹാദ്’ കേസുകളുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം