കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നൽകിയ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ 34ആം സാക്ഷിയായ നടി കാവ്യ മാധവൻ കൂറുമാറിയതായി പ്രോസിക്യൂഷൻ.
വിചാരണ കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കാവ്യ മാധവനെ ക്രോസ് വിസ്‌താരം നടത്താൻ അനുമതി തേടിയിരുന്നു. കോടതിയുടെ അനുമതിയോടെ കാവ്യയെ ഇന്നലെ ഒരുമണിക്കൂർ ക്രോസ് ചെയ്‌തു എന്നാണ് റിപ്പോർട്ടുകൾ. സാക്ഷി വിസ്‌താരം ഇന്നും തുടരും.
അതിക്രമം നേരിട്ട നടിയോട് കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണ് ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്‌തരിച്ചത്.
സിനിമാ സംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാംപ് നടന്ന ഹോട്ടലിൽ ഇരയായ നടിയും ദിലീപും തമ്മിൽ വാക്കു തർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയുണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഇവരെ സാക്ഷിയാക്കിയത്.
Read Also: അതിർത്തി വഴിയുള്ള ലഹരിക്കടത്ത്; തടയാൻ കൈകോർത്ത് കേരളവും തമിഴ്‌നാടും