കവരത്തി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാര നടപടികൾ പിൻവലിക്കേണ്ടെന്ന് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്‌ഥരുമായി ഇന്നലെ ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്ക് എടുക്കേണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും അഡ്‌മിനിസ്ട്രേറ്റര്‍ നിർദേശം നൽകിയത്.
ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്‌ട്രീയ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
അതേസമയം, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്‌തമായി പ്രതിഷേധിക്കുമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പറഞ്ഞു. അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഭീമ ഹർജി നൽകാനാണ് നീക്കമെന്നും, ഇതിനായി ഒപ്പ് ശേഖരണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read also: ഭാര്യയുടെ ആത്‍മഹത്യ; ഉണ്ണി പി ദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു