ന്യൂഡെല്‍ഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എഐഎസ്എ – എബിവിപി സംഘര്‍ഷം. ഇരുകൂട്ടരും പരസ്‌പരം ആക്രമിച്ചതിനെ തുടർന്ന് നിരവധിപേരെ എംയിസില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ചയാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
”സ്‌റ്റുഡന്റ് യൂണിയന്‍ ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ രണ്ട് കൂട്ടർക്കുമിടയില്‍ തര്‍ക്കങ്ങള്‍ നടന്നതായി അന്വേഷണത്തില്‍ മനസിലായി”- പോലീസ് പറഞ്ഞു. ഇരുവിഭാഗവും സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെയും ജെഎൻയു ക്യാംപസില്‍ എഐഎസ്എ – എബിവിപി സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. 2020ല്‍, എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16 പേര്‍ ചേർന്ന് എഐഎസ്എ പ്രവര്‍ത്തകനെ ഹോസ്‌റ്റല്‍ മുറിയില്‍ വെച്ച് ആക്രമിച്ചതായി ആരോപണമുണ്ടായിരുന്നു. 2018ൽ, ജെഎന്‍യു സ്‌റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടത്തിയിരുന്നു.
Read also: ബിഹാറില്‍ നാല് പേരെ തൂക്കിക്കൊന്നു; പിന്നിൽ മാവോയിസ്‌റ്റുകളെന്ന് റിപ്പോർട്