കൂട്ട പിരിച്ചുവിടലിന് ഒരുങ്ങി ആമസോൺ; 18,000 ജീവനക്കാർ പുറത്തേക്ക്

ആമസോൺ സ്‌റ്റോർ ജീവനക്കാരെയാണ് കൂട്ടപിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക എന്നാണ് റിപ്പോർട്. പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാർക്ക് ജനുവരി 18 മുതൽ നിർദ്ദേശം നൽകുമെന്നും സിഇഒ അറിയിച്ചു

By Trainee Reporter, Malabar News
amazone-india
Ajwa Travels

വാഷിങ്ടൺ: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്‌ഥാപനങ്ങളിൽ ഒന്നായ ആമസോൺ. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടിപിരിച്ചുവിടലെന്ന് ആമസോൺ സിഇഒ ആൻഡി ജസി പറഞ്ഞു.

ആമസോൺ സ്‌റ്റോർ ജീവനക്കാരെയാണ് കൂട്ടപിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക എന്നാണ് റിപ്പോർട്. പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാർക്ക് ജനുവരി 18 മുതൽ നിർദ്ദേശം നൽകുമെന്നും സിഇഒ അറിയിച്ചു. കമ്പനിയുടെ കോർപറേറ്റ് ജീവനക്കാരിൽ ആറ് ശതമാനം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. കമ്പനിക്ക് 300,000ത്തോളം കോർപറേറ്റ് ജീവനക്കാരാണുള്ളത്.

ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ അറിയിച്ചിരുന്നു. ഇപ്പോൾ വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി. പിരിച്ചുവിടുന്ന ജീവനക്കാർക്ക് മറ്റ് പ്‌ളേസ്‌മെന്റുകൾ ഉറപ്പാക്കുമെന്ന് ഉൾപ്പടെ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

പിരിച്ചുവിടൽ ആളുകൾക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണില്ലെന്ന് ആമസോൺ സിഇഒ ആൻഡി ജസി പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസും, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം ഉൾപ്പടെ കമ്പനി വാഗ്‌ദാനം ചെയ്യുമെന്നും സിഇഒ അറിയിച്ചു.

Most Read: പുതിയ നീക്കവുമായി ട്വിറ്റർ; രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം ഒഴിവാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE