ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ . പാര്‍ലമെന്റിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വയരക്ഷക്ക് വേണ്ടിയാണ് സൈന്യം വെടിവെച്ചതെന്നും നാഗാലാന്‍ഡിലെ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അമിത് ഷാ പറഞ്ഞു.
മോണില്‍ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചിരുന്നെന്നും അതിനാലാണ് 21 കമാൻഡോകൾ അടങ്ങിയ സംഘം പ്രദേശത്ത് എത്തിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഒരു വാഹനം അവിടെയെത്തിയെന്നും നിര്‍ത്താന്‍ സൂചന നല്‍കിയെങ്കിലും അത് നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചെന്നും അതിനാലാണ് തീവ്രവാദികള്‍ സഞ്ചരിച്ച വാഹനം എന്ന സംശയത്തില്‍ സെന്യം വെടി ഉതിര്‍ത്തത് എന്നും മന്ത്രി കൂട്ടിചേർത്തു.
നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയില്‍ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം ലക്ഷ്യമിട്ടാണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.
Read also: മദ്യ ലഹരിയിൽ ക്ളാസ് മുറിയിൽ നൃത്തം; അഞ്ച് വിദ്യാർഥികളെ പുറത്താക്കി