തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ളസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10 ശതമാനം സീറ്റുകളാണ് വർധിപ്പിച്ചത്.
20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. ഈ ജില്ലകളില്‍ അടിസ്‌ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയ്‌ഡഡ് സ്‌കൂളുകള്‍ക്കും, അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.
സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്‌കൂളുകളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി. നേരത്തെ പ്രവേശന നടപടികൾ ആരംഭിച്ചതിന് പിന്നാലെ സംസ്‌ഥാന വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. മുഴുവൻ എ പ്ളസ് നേടിയ വിദ്യാർഥികൾ പോലും പുറത്തായ സാഹചര്യമുണ്ടായിരുന്നു.
Read Also: ലഹരികേസിലെ കോഴ; സമീർ വാങ്കഡെയുടെ കുരുക്ക് മുറുകുന്നു