കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഒരു എംഎല്‍എ കൂടി ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്. ശാന്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യ ബിജെപിയിലേക്ക് പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഇതിനായി ഭട്ടാചാര്യ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയയുമായി ഡെല്‍ഹി ആസ്‌ഥാനത്ത് കൂടിക്കാഴ്‌ച നടത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബിജെപിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.
എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് സുവേന്ദുവിനെതിരെ മല്‍സരിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലെ ജനകീയ നേതാവായ സുവേന്ദു അധികാരിയെ അടര്‍ത്തിയെടുത്ത ബിജെപിക്കുള്ള രാഷ്‌ട്രീയ മറുപടി കൂടിയാണ് നന്ദിഗ്രാമില്‍ മല്‍സരിക്കാനുള്ള മമതയുടെ തീരുമാനമെന്നാണു കരുതുന്നത്. എന്നാൽ മമതയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്നാണ് സുവേന്ദുവിന്റെ വെല്ലുവിളി.
Read also: വിമാന യാത്രക്കിടെ 7 വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു