അനുപമയുടെ പിതാവിന്റെ മുൻ‌കൂർ ജാമ്യം; വാദം പൂർത്തിയായി

By Syndicated , Malabar News
anupamas-father
Ajwa Travels

തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നും ജയചന്ദ്രൻ കോടതിയിൽ പറഞ്ഞു. ഇക്കാര്യം അനുപയുടെ അനുവാദത്തോടെ തന്നെയാണ് നടത്തിയതെന്നും ജയചന്ദ്രൻ വാദിച്ചു.

എന്നാൽ തന്റെ കുഞ്ഞിനെ നിര്‍ബന്ധ പൂര്‍വം എടുത്തു മാറ്റിയെന്നാണ് അനുപമ പൊലീസിന് നല്‍കിയ പരാതി. കേസിലെ പ്രധാന പ്രതി ജയചന്ദ്രനാണ്. സ്വാധീനമുള്ള വ്യക്‌തി എന്ന നിലക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ അട്ടിമറിക്കാന്‍ കാരണമാകും എന്നാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാറിന്റെ വാദം. തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

അനുപമയുടെ അമ്മ അടക്കമുള്ള അഞ്ചു പ്രതികള്‍ക്ക് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അനുപമയുടെ പരാതിയെ തുടർന്ന് അനുപമയുടെ പിതാവ് അടക്കം ആറു പേര്‍ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌. കേസിലെ ഒന്നാം പ്രതിയാണ് അനുപമയുടെ പിതാവ് ജയചന്ദ്രന്‍.

Read also: കെജ്‌രിവാളിന് എതിരെ കൃത്രിമ വീഡിയോ; സംപിത് പത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE