തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലെ സ്‌ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൽസരിക്കും. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും സ്‌ഥാനാർഥിയാകും. സ്‌ഥാനാർഥി പിൻമാറിയ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് പുതിയ സ്‌ഥാനാർഥി.
മാനന്തവാടിയില്‍ ബിജെപി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച മണികണ്‌ഠന്‍ എന്ന മണിക്കുട്ടനാണ് പിന്‍മാറിയിരുന്നത്. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് മണികണ്‌ഠന്‍ പിന്‍മാറിയത്. ഇതിന് പിന്നാലെയാണ് ഇവിടെ വേറെ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചത്.
കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് സ്‌ഥാനാർഥിത്വം ഉറപ്പായത്. വ്യാഴാഴ്‌ച മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ബാക്കി ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നത്.