അട്ടപ്പാടി മധു കേസ്; വിചാരണ വൈകിച്ചത് പോലീസെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

By Staff Reporter, Malabar News
attappady-madhu-case
Representational Image
Ajwa Travels

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിനിരയായി അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ നിലപാട് വ്യക്‌തമാക്കി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് അഡ്വ. വിടി രഘുനാഥ് പറഞ്ഞു.

തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി തുടരുന്നതിൽ താൽപര്യ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ കൊലപാതക കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായ പശ്‌ചാത്തലത്തിലാണ് മുൻ എറണാകുളം സിജെഎം കൂടിയായ വിടി രഘുനാഥ് നയം വ്യക്‌തമാക്കിയത്.

പ്രതികൾ ആവശ്യപ്പെട്ട രേഖകൾ പോലീസ് കൈമാറാതെ വിസ്‌താര നടപടികൾ തുടങ്ങാൻ കഴിയില്ല. ആദ്യ കുറ്റപത്രത്തിൽ പഴുതുകൾ ഉണ്ടായിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യം യുക്‌തിസഹമാണ്.

ഔദ്യോഗികമായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ പോലീസ് അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അഡ്വ. വിടി രഘുനാഥ് അറിയിച്ചു. അതേസമയം മധുവിന്റെ ബന്ധുക്കളും ആക്ഷൻ കൗൺസിലും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.

Read Also: ലോകായുക്‌ത; വിശദീകരണം ഉടൻ, നിലപാടിലുറച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE