കാൻബെറ: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര വിനോദ സഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ഓസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദ സഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു.
കോവിഡിന്റെ തുടക്കം മുതൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. എന്നാൽ ഈ മാസം 21 മുതൽ രാജ്യാന്തര വിനോദ സഞ്ചാരികൾക്ക് ഓസ്‌ട്രേലിയ പ്രവേശനം അനുവദിക്കുമെന്നാണ് സൂചന.
നേരത്തെ സ്വന്തം പൗരൻമാർ, താമസക്കാർ, വിദഗ്‌ധ കുടിയേറ്റക്കാർ, സീസണൽ തൊഴിലാളികൾ, അന്താരാഷ്‍ട്ര വിദ്യാർഥികൾ എന്നിവർക്ക് മാത്രമാണ് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഓസ്‌ട്രേലിയ പുറത്തുനിന്ന് പ്രവേശനം അനുവദിച്ചിരുന്നത്.
2020 മാർച്ചിലാണ് ഓസ്‌ട്രേലിയ അതിർത്തികൾ അടച്ചത്. കഴിഞ്ഞ ഡിസംബർ മുതലാണ് വിദഗ്‌ധ കുടിയേറ്റക്കാർക്കും ചില അന്താരാഷ്‍ട്ര വിദ്യാർഥികൾക്കുംകൂടി അനുമതി നൽകിയത്. അതേസമയം കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ 27 ലക്ഷം പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്.
Most Read: ഇരുമ്പ് ഖനനത്തിന് അനുമതി നല്‍കാന്‍ സ്വീഡന്‍; എതിർത്ത് ഗ്രെറ്റ തൻബർഗ്