സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഒമൈക്രോണ്‍ വൈറസിന്റെ പ്രാദേശിക വ്യാപനമെന്ന് അധികൃതര്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് അഞ്ച് പേർക്ക് പ്രാദേശികമായി കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇവരാരും വിദേശ യാത്രകൾ നടത്തിയിട്ടില്ല.
സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള രണ്ട് സ്‌കൂളുകളിലും ജിമ്മിലും നിന്നാണ് ഒമൈക്രോൺ വ്യാപിച്ചതെന്ന് സംശയിക്കുന്നു.
അതേസമയം ഓസ്‌ട്രേലിയൻ തലസ്‌ഥാന പ്രദേശത്ത് സ്‌ഥിരീകരിച്ച ഒമൈക്രോൺ അണുബാധയുടെ ഉറവിടമാകാം ഇതെന്ന് ന്യൂ സൗത്ത് വെയ്ൽസ് ചീഫ് ഹെൽത്ത് ഓഫിസർ കെറി ചാന്റ് പറഞ്ഞു. പ്രദേശത്ത് സ്‌ഥിരീകരിച്ച മറ്റ് നിരവധി കേസുകളിൽ അടിയന്തര ജീനോം പരിശോധന നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിന്റെ ഫലങ്ങൾ ലഭ്യമാകുമെന്നും അവർ പറഞ്ഞു.
15 ഒമൈക്രോൺ കേസുകളാണ് ന്യൂ സൗത്ത് വെയിൽസിൽ ഇതുവരെ റിപ്പോർട് ചെയ്‌തത്. വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും കെറി ചാന്റ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ്-19ന്റെ ഒമൈക്രോൺ വകഭേദം യുഎസ് മുതൽ ദക്ഷിണ കൊറിയ വരെയുള്ള രാജ്യങ്ങളിൽ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
Most Read: ബെല്‍ജിയത്തില്‍ ഹിപ്പോകള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു