ബെർലിൻ: കോവിഡ് വാക്‌സിനെടുക്കാത്ത ആളുകൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഓസ്ട്രിയ. രാജ്യത്ത് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് ജോലിക്കും, ഭക്ഷണം വാങ്ങാനും മാത്രമാണ് പുറത്തേക്കിറങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. 20 ലക്ഷം ആളുകളാണ് ഓസ്ട്രിയയിൽ ഇനിയും വാക്‌സിൻ സ്വീകരിക്കാനുള്ളത്.
അതേസമയം 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ലോക്ക്ഡൗൺ ബാധകമല്ലെന്നും അധികൃതർ വ്യക്‌തമാക്കിയതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ 2 മില്യൺ ജനങ്ങൾ ബുദ്ധിമുട്ടിലാകും.
യൂറോപ്പിൽ നിലവിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇതേ തുടർന്ന് നിരവധി രാജ്യങ്ങളാണ് ഇപ്പോൾ നിയന്ത്രണ നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം നെതർലൻഡ് കോവിഡ് വ്യാപനത്തെ തുടർന്ന് 3 ആഴ്‌ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: കോവിഡ് മരണം; ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം