മലപ്പുറം: സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ ഭീകര പ്രവർത്തനത്തിന് നേതൃത്വം കൊടുത്തവരെ വെറുതെ വിട്ട സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും വിധി മതേതര ഭാരതത്തിനേറ്റ കളങ്കമാണെന്നും കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി.
വർഷങ്ങൾ നീണ്ട ആസൂത്രണമാണ് ബാബരി മസ്‌ജിദിന്റെ തകർച്ചക്കുള്ളതെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. മതേതര ഇന്ത്യക്കേറ്റ ഉണക്കാൻ കഴിയാത്ത മുറിവാണ് ബാബരി പള്ളിയുടെ ധ്വംസനം. തികച്ചും സംയമനം പാലിച്ചും രാജ്യത്ത് സമാധാനം നിൽനിൽക്കുന്നതിനായി വേദന കടിച്ചമർത്തി മൗനം ദീക്ഷിച്ച മതേതരവിശ്വാസികളെ പരിഹസിക്കുന്നതിന് തുല്യമാണിത്. എത്ര പ്രകോപനങ്ങളുണ്ടായാലും മുസ്‌ലിംകൾ സമാധാനത്തിന്റെ പാതയിൽ പ്രവർത്തിക്കും. പക്ഷെ, നീതി നിഷേധത്തിന്റെ തുടർച്ചകൾക്ക് ഒടുവിൽ അക്രമികളുടെ സ്വയം നാശമാണെന്നാണ് ചരിത്രപാഠം; ഖലീൽ ബുഖാരി കൂട്ടിച്ചേർത്തു.
Related Read: കൃഷ്‌ണ ജൻമഭൂമിയിലെ മുസ്‌ലിം പള്ളി പൊളിക്കണമെന്ന ഹരജി മഥുര സിവില്‍ കോടതി തള്ളി